ഇനി തോന്നുംപോലെ ഓഫറുകൾ നൽകാനാകില്ല, ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെയുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (13:20 IST)
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേക നയത്തിന് കീഴിലാക്കി കേന്ദ്ര സർക്കാ‍ർ. നിലവിൽ ഓൻലൈൻ വ്യപാര രംഗത്തെ നിയന്ത്രിക്കാനായി പ്രത്യേക നിയമസംവിധാനം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ നിയമം 2019 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ തമ്മിലുള്ള കിടമത്സരം. നികുതി, ഉപഭോക്താക്കളുടെ സ്വകാര്യത, വ്യാപാര സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം എന്നതിനെയെല്ലാം സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ കോമേഴ്‌സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇനി ആതത് വെബ്സൈറ്റുകൽ വഴി വിൽക്കാനാകില്ല.

ഉത്പാദകരുമായി നേരിട്ട് ധാരണയിലെത്തി നടത്തുന്ന എക്സിക്യൂട്ടീവ് ഇടപാടുകൾക്കും ഇനി വിലങ്ങുവീഴും. നിലവിൽ ഈ കൊമേഴ്സ് സ്ഥാപനങ്ങളുടെ നിക്ഷേപം ലയനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നികുതിയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ നേരിടുന്നുണ്ട്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ
ഇതിനു പരിഹാരമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :