അനുബന്ധ വാര്‍ത്തകള്‍
- രാജ്യം കാത്തിരുന്ന എൽഐസി ഐപിഒ മെയ് നാല് മുതൽ: വിശദാംശങ്ങൾ അറിയാം
- അദാനി പവർ കമ്പനിയുടെ വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു
- എൽഐസി ഐപിഒ ഈയാഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
- സെൻസെക്സ് 574 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ
- ട്വിറ്ററിന് മോഹവില വാഗ്ദാനം ചെയ്ത് ഇലോൺ മസ്ക്, ഇടപാട് നടന്നില്ലെങ്കിൽ കമ്പനി ഓഹരിയുടമയായി തുടരില്ല!
എൽഐസി ഐപിഒ പ്രഖ്യാപിച്ചു, 15 ഓഹരികൾക്ക് അപേക്ഷിക്കാം, പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ്
ഏറെകാലമായി കാത്തിരുന്ന എൽഐസിയുടെ പ്രാരംഭ ഓഹരി വില്പന പ്രഖ്യാപിച്ചു. ഐപിഒ മെയ് നാലിന് ആരംഭിച്ച് മെയ് 9ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള തിയതി മെയ് രണ്ടാണ്. ഓഹരിയൊന്നിന് 902-949 രൂപയായിരിക്കും വില. ചുരുങ്ങിയത് 15 ഓഹരികളുടെ ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം.
ആറ് ലക്ഷം കോടി മൂല്യമുള്ള ഐപിഒ രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവായിരിക്കും. എൽഐസി പോളിസി ഉടമകൾക്ക് ഇഷ്യൂ സൈസിന്റെ 10 ശതമാനം നീക്കിവെയ്ക്കും. ജീവനക്കാർക്ക് 5 ശതമാനവും 35 ശതമാനം റീട്ടേയ്‌ൻ നിക്ഷേപകർക്കും നൽകി.
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിറ്റഴിച്ച് 65,000 കോടി സമാഹരിക്കാനാണ് എൽഐസി ലക്ഷ്യമിടുന്നത്. 29 കോടി പോളിസി ഉടമകളുള്ള എൽഐസി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. 22 കോടിയോളം ഓഹരികൾ വിറ്റ് 3.5 ശതമാനം ഉടമസ്ഥാവകാശമാ കമ്പനി നിക്ഷേപകർക്ക് കൈമാറുക.