അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ കാമുകനെ വിവാഹം ചെയ്ത് 15കാരി, 20കാരൻ അറസ്റ്റിൽ
- അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ കാമുകനെ വിവാഹം ചെയ്ത് 15കാരി, 20കാരൻ അറസ്റ്റിൽ
- ബൈലവൻ രംഗനാഥൻ തന്നെ പറ്റി മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, പിന്നിൽ ധനുഷും വെങ്കട് പ്രഭുവും! ആരോപണവുമായി സുചിത്ര
- ഫെയ്സ്ബുക്കിന്റെ മെറ്റാവേഴ്സിൽ വെർച്വലായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി 21 കാരി
- കാപ്പിയിൽ കോഴിയിറച്ചി: ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്
തൊട്ടുകൂടാത്തവൻ കൊണ്ടുവരുന്ന ഭക്ഷണം വേണ്ട: സൊമാറ്റോ ഡെലിവറി ജീവനക്കാാരൻ്റെ മുഖത്ത് തുപ്പി കസ്റ്റമർ
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ജാതിയുടെ പേരിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ്റ മുഖത്ത് തുപ്പുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ സൊമാറ്റോ ജീവനക്കാരൻ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മർദ്ദനവും നേരിടേണ്ടി വന്നത്.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭക്ഷണവുമായി ചെന്നപ്പോൾ കസ്റ്റമർ പേരും ജാതിയും ചോദിക്കുകയായിരുന്നുവെന്നും പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞപ്പോൾ തൊട്ടുകൂടാത്തയാളുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കില്ലെന്നും പറയുകയായിരുന്നു. ഓർഡർ ആവശ്യമില്ലെങ്കിൽ കാൻസൽ ചെയ്യാൻ പറഞ്ഞതിനെ തുടർന്നാണ് ഇയാൾ വിനീതിൻ്റെ മുഖത്ത് തുപ്പുകയും പത്തോളം ആളുകളെ വിളിച്ചുകൂട്ടി ക്രൂരമായി മർദ്ദിക്കുകയ്യുമായിരുന്നു.
വിനീതിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് സി, എസ് ടി അതിക്രമങ്ങൾ തടയൽ നിയമങ്ങളും മറ്റ് വകുപ്പുകളും പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ കാസിം ആബിദി പറഞ്ഞു.