അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊവിഡ്, 32 മരണം
- മോഡലുകളുടെ മരണം: ആഡംബരക്കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ ദുരൂഹത
- മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് 150ലധികം പേര്
- സംസ്ഥാനത്ത് ഇന്ന് 5754 പേർക്ക് കൊവിഡ്, 49 മരണം
- കനത്ത മഴ: തമിഴ്നാട്ടിൽ വീട് തകർന്ന് ഒൻപത് പേർ മരിച്ചു
ഭര്‍ത്താവിനെ സ്ത്രീ ജീവനോടെ കുഴിച്ചിട്ടെന്ന് സംശയം; കാരണം കേട്ട് ഞെട്ടി പൊലീസ്, അന്വേഷണം
ഭര്‍ത്താവിനെ ഭാര്യ ജീവനോടെ അടക്കം ചെയ്തെന്ന് സംശയം. ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയം. ചെന്നൈ പെരുമ്പാക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജാണ് (59) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് ചോദ്യംചെയ്തുവരികയാണ്.
ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. അമരത്വം നേടാന്‍ തന്നെ ജീവനോടെ അടക്കംചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും നാഗരാജ് ഭാര്യയോട് പറഞ്ഞു. ഇതുവിശ്വസിച്ച ലക്ഷ്മി ജലസംഭരണിക്കാണെന്ന പേരില്‍ വീടിനുപിന്നില്‍ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ ജീവനോടെയാണോ അടക്കം ചെയ്തതെന്ന് അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.