കനത്ത മഴ: തമിഴ്‌നാട്ടിൽ വീട് തകർന്ന് ഒൻപത് പേർ മരിച്ചു

ചെന്നൈ| അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (14:02 IST)
ചെന്നൈ: കനത്ത മഴയിൽ വീട് തകർന്ന് വീണ് നാലു കുട്ടികൾ ഉൾപ്പടെ ഒൻപത് പേർ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആന്ധ്രയിലും തമിഴ്‌നാട്ടിലും ലഭിക്കുന്നത്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :