അനുബന്ധ വാര്‍ത്തകള്‍
- കൊച്ചുവേളി, എറണാകുളം, എറണാകുളം കന്യാകുമാരി; നാല് സ്വകാര്യ ട്രെയിനുകൾ കേരളത്തിലൂടെ
- കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം: ദമ്പതികള്‍ മരിച്ചു
- കാപ്പിറ്റോൾ കലാപം അതിഹീനമായ പ്രവർത്തി: പുതിയ സർക്കാർ ജനുവരി 20ന് അധികാരത്തിലെത്തുമെന്ന് ട്രംപ്
- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങൾ കുടിയ്ക്കരുത്, അറിഞ്ഞിരിയ്ക്കൂ... !
- പാലാ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരേണ്ടതില്ല: ശരദ് പവാർ കേരളത്തിലേയ്ക്ക്
സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും
സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ചിത്രയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. കേസില്‍ നേരത്തേ ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു വിജെ ചിത്രയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനു ശേഷം ചിത്രയും ഹേംനാഥും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ അഭിനയം നിര്‍ത്താന്‍ ഹേംനാഥ് നിര്‍ബന്ധിച്ചത് ചിത്രയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ചിത്രയുടെ ആത്മഹത്യക്കു പിന്നാലെ ഹേംനാഥ് ഡിസംബര്‍ 15ന് അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ചിത്രയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിലാണ് പുതിയ അന്വേഷണം വരുന്നത്.