അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ്, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സ്ഥിതി അതീവ ഗുരുതരം
- കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്ണഭഗവാനെന്ന് കോൺഗ്രസ് നേതാവ്, മാപ്പ് പറയണമെന്ന് ബിജെപി
- കൊവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശശി തരൂര്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്നത് വ്യാജ പ്രചരണം: ശശിതരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്
- തമിഴ് നാട്ടിൽ ഇന്ന് 3943 പേർക്ക് കൊവിഡ്, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്
- തമിഴ്നാട്ടില്‍ ലോക്ക് ഡൌണ്‍ ജൂലൈ 31 വരെ നീട്ടി, ചെന്നൈയില്‍ കര്‍ശന നിയന്ത്രണം
തമിഴ്‌നാട് ബിജെപിയിൽ അഴിച്ചുപണി,നടിമാരായ ഗൗതമിയും നമിതയും ബിജെപി നിർവാഹക സമിതിയിൽ
ചെന്നൈ: മുൻ കേന്ദ്രമന്ത്രിയായിരുന്ന പൊൻരാധാകൃഷ്‌ണപക്ഷത്തെ തഴഞ്ഞ് തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി.തമിഴ്‌നാട് ബിജെപി അധ്യക്ഷനായി എൽ മുരുകൻ സ്ഥാനമേറ്റെടുത്തതോടെ സിനിമാമേഖലയിൽ നിന്നുമുള്ളവർക്കാണ് പരിഗണന കൂടുതൽ.നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകുകയും ചെയ്)തിട്ടുണ്ട്. നടനും നാടക പ്രവർത്തകനുമായ എസ്.വി. ശേഖറാണ് പാർട്ടിയുടെ പുതിയ ഖജാൻജി.
ഗൗതമി, നമിത എന്നിവരെക്കൂടാതെ നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.അതേസമയം നമിതയ്‌ക്കൊപ്പം പാർട്ടിയിൽ ചേർന്ന പ്രമുഖ നടൻ രാധാരവിക്ക് പദവിയില്ല.2016ൽ കമൽഹാസനുമായി പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്. നവംബറിലായിരുന്നു നമിതയുടെ ബിജെപി പ്രവേശനം.പുതിയ നിയമനങ്ങളിൽ പൊൻരാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ തൃപ്തരല്ലെങ്കിലും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. തമിഴിസൈ സൗന്ദർരാജനെ തെലങ്കാന ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് പിന്നോക്കവിഭാഗക്കാരനായ എൽ മുരുകൻ സംസ്ഥാന അധ്യക്ഷനായത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ പുതിയ നിയമനങ്ങൾ.