അനുബന്ധ വാര്‍ത്തകള്‍
- മാർപ്പാപ്പ, കുഞ്ഞുങ്ങളെ കാണാനെത്തുമ്പോഴേക്കും മാസ്ക് വെയ്ക്കു, മാർപ്പാപ്പയ്ക്ക് മാസ്ക് നൽകുന്ന സ്പൈഡർമാൻ വൈറൽ
- ഷൂസിനുള്ളിൽ ഒളിപ്പിച്ചുകടത്തിയത് 119 വിഷച്ചിലന്തികളെ, കടത്തുന്നത് വളർത്താൻ !
- മൃതദേഹം നാട്ടില്‍ എന്ന് എത്തുമെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
- ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി
- ലഷ്കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുഭീകരരെ അരിപ്പപോലെയാക്കി ഇന്ത്യന്‍ സൈന്യം
വിദേശത്തു നിന്ന് ജീവനുള്ള ചിലന്തികള്‍ അടങ്ങിയ വിചിത്ര പാഴ്സല്‍
ചെന്നൈ: വിദേശത്തു നിന്ന് നൂറിലേറെ ജീവനുള്ള ചിലന്തികള്‍ അടങ്ങിയ ഒരു പാഴ്സല്‍ തമിഴ്നാട്ടിലെ അറപ്പുകോട്ടയിലെ ഒരാള്‍ക്ക് വന്നത് എന്തു ചെയ്യണമെന്നാണ് അധികാരികളെ കുഴയ്ക്കുന്നത്. പോളണ്ടില്‍ നിന്നാണ് സില്‍വര്‍ ഫോയില്‍, പഞ്ഞി എന്നിവ വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളില്‍ അടച്ച നിലയില്‍ എട്ടുകാലികള്‍ അടങ്ങിയ പാഴ്സല്‍ എത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറിന് പോസ്റ്റ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഈ വിചിത്ര പാഴ്സല്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഈ ചിലന്തിയുടെ പ്രധാന ആഹാരം പല്ലികള്‍, തവള, ഏലി, പാമ്പ് എന്നിവയാണെന്നും ഇവ സാധാരണയായി അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ കാണുന്ന റ്റാറന്റുലാസ് എന്ന വിഭാഗത്തില്‍ പെടുന്ന എട്ടുകാലികള്‍ എന്നാണു പ്രാഥമിക നിഗമനം. എങ്കിലും സാധാരണ നിലയില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ല.
ഈ ചിലന്തികള്‍ അയയ്ക്കാനുള്ള ലക്ഷ്യം എന്താണെന്നാണ് അന്വേഷിക്കുന്നത്. ഇവയെ അയച്ച പോളണ്ടിലേക്ക് തന്നെ തിരിച്ചു അയയ്ക്കാനാണ് ഇപ്പോള്‍ വിദഗ്ധ തീരുമാനം. ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 1962 ലെ വിദേശ വ്യാപാരം അനുസരിച്ചാണ് ഇപ്പോള്‍ ഈ ചിലന്തികള്‍ കണ്ടെടുത്തിട്ടുള്ളത്. എന്തായാലും അന്വേഷണം തുടരുന്നു.
അടുത്ത ലേഖനം