അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു; ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകള്‍
- ഐടി റിട്ടേൺ: ഫോമുകൾ വിജ്ഞാപനം ചെയ്തു
- ബിബിസി നടത്തുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം, വിഷം ചീറ്റാത്തിടത്തോളം ആർക്കും ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് ബിജെപി
- 2024ൽ ബിജെപിക്കെതിരെ മത്സരമുണ്ടാകില്ല, രാജ്യം പൂർണ മനസോടെ മോദിക്കൊപ്പമെന്ന് അമിത് ഷാ
- എത്രകാലം ഇങ്ങനെ പിന്തുണയ്ക്കും? കെ.എല്‍.രാഹുലിനെ ഒഴിവാക്കണമെന്ന് ആരാധകര്‍, താരത്തിന്റെ ഉപനായകസ്ഥാനം തെറിക്കും !
ബിബിസി ഓഫീസുകളിലെ പരിശോധന ഇന്നും തുടരുന്നു, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബിബിസി
ബിബിസിയുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. ഗുജറാത്ത് കലാപത്തെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യ- ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററി പുറത്തുവിട്ടതോടെയാണ് ഇൻകം ടാക്സ് റെയ്ഡിന് തുടക്കമായത്.
റെയ്ഡിനെ തുടർന്ന് ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് പ്രവേശിക്കാൻ ബിബിസി നിർദേശിച്ചു. ബിബിസിയുടെ പ്രവർത്തനം പതിവ് പോലെ തുടരുമെന്നും പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ആലോചിക്കുന്നതായും ബിബിസി വ്യക്തമാക്കി. ഇന്നലെ രാവിലെ 11:30 ഓടെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടർന്നിരുന്നു. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.