അനുബന്ധ വാര്‍ത്തകള്‍
- 2024ൽ ബിജെപിക്കെതിരെ മത്സരമുണ്ടാകില്ല, രാജ്യം പൂർണ മനസോടെ മോദിക്കൊപ്പമെന്ന് അമിത് ഷാ
- ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
- ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് കൊടുത്തവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്: പിണറായി വിജയന്
- 'വെടിക്കെട്ട്' സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു:സന്ദീപ് വാര്യര്‍
- ബിബിസി ഡോക്യുമെൻ്ററി വിലക്ക് : ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും
ബിബിസി നടത്തുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം, വിഷം ചീറ്റാത്തിടത്തോളം ആർക്കും ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് ബിജെപി
ബിബിസിയുടെ ഡൽഹി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷൻ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി ചെയ്യുന്നതെന്നും തെറ്റൊന്നും ചെയ്തില്ലെങ്കിൽ റെയ്ഡിനെ എന്തിന് ഭയക്കുന്നുവെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നുള്ളതാണ് ബിബിസി ഡോക്യുമെൻ്ററിയിൽ പറയുന്നത്. ഈ ഡോക്യുമെൻ്ററിക്കെതിരെ കേന്ദ്രം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത്.
വിഷം ചീറ്റാത്തിടത്തോളം കാലം ഇന്ത്യയിൽ എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാമെന്നും എന്തുകൊണ്ടാണ് കോൺഗ്രസ് ഇന്ത്യാവിരുദ്ധർക്കൊപ്പം എല്ലായ്പ്പോഴും നിൽക്കുന്നതെന്നും ഗൗരവ് ഭാട്ടിയ ചോദിച്ചു. മുൻ പ്രധാനമത്രി ഇന്ദിരാഗാന്ധിയും ബിബിസിയെ നിരോധിച്ചിട്ടുണ്ട് എന്നത് കോൺഗ്രസ് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം