അനുബന്ധ വാര്‍ത്തകള്‍
- മെനുവിൽ നിന്ന് ബീഫിനെ പുറത്താക്കി കേരളാ പൊലീസ്; വിവാദം
- വിനോദസഞ്ചാരികൾക്ക് നേരെ കുതിച്ചു ചാടി കടുവ, ജസ്റ്റ് മിസ്; ജീവനക്കാരുടെ പണി പോയി
- അയൽക്കാരായ വീട്ടമ്മയും യുവാവും സ്വന്തം വീട്ടുകളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം?
- 23ന് സംസ്ഥാന വ്യാപകമായി ഹർത്താൽ
- സ്വന്തം മകനെ കാമുകൻ മർദ്ദിക്കുന്നത് കണ്ടിട്ടും എതിർക്കാതെ മോനിഷ, അമ്പലപ്പുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് ഗുരുതരം
നിർഭയ പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും; പുതിയ മരണവാറണ്ട്
നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കണമെന്ന് പുതിയ മരണവാറന്റ്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന നിർഭയയുടെ മാതാപിതാക്കളുടെ പരാതിപ്പെടുന്നതിനിടെയാണ് പുതിയ തീരുമാനം.
ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന് ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും തൂക്കിലേറ്റാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു.