അനുബന്ധ വാര്‍ത്തകള്‍
- ഷാരൂഖ് ഖാന്റെ മകന് ആര്യന് ആഡംബര പാര്‍ട്ടിക്കായി ലഹരിമരുന്ന് എത്തിച്ചത് മലയാളി ?
- "ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി
- ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുരുക്ക് മുറുക്കി എൻസിബി
- ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു
- കാക്കനാട് മയക്കുമരുന്ന് കേസ്: ലഹരിമരുന്ന് സംഘങ്ങള്‍ക്കിടയില്‍ 'ടീച്ചര്‍' എന്ന് അറിയപ്പെടുന്ന സ്ത്രീയും അറസ്റ്റില്‍
ആര്യൻ ഖാന് അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി അടുത്തബന്ധം: 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി
ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ള പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ആര്യന്റെ ഫോണിൽ നിന്നും ലഭിച്ചുവെന്നും എൻസിബി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആര്യൻ ഖാന് രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചതായും ലഹരിമരുന്നുകൾ വൻതോതിൽ വാങ്ങുന്നതിനുള്ള ചർച്ചകൾ നടത്തിയത് കണ്ടെത്തിയതായും എൻസിബി കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച്ച വരെ വിട്ട് കിട്ടണമെന്നാണ് എൻസിബിയുടെ ആവശ്യം.
അതേസമയം ആഡംബരക്കപ്പലിൽ ക്ഷണിതാവായാണ് ആര്യൻ എത്തിയതിന് തെളിവില്ലെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ സതീഷ് മാനി ഷിൻഡെ കോടതിയെ അറിയിച്ചു.