അനുബന്ധ വാര്‍ത്തകള്‍
- പശുക്കൾക്ക് മാത്രമായി പ്രത്യേക ആംബുലൻസ് സർവീസുമായി ഉത്തർപ്രദേശ്: രാജ്യത്ത് ആദ്യം
- ഓരോ പ്രവർത്തകനും കുറഞ്ഞത് 20 വോട്ടുകളെങ്കിലും ഉറപ്പ് വരുത്തണം, യുപി പിടിക്കാൻ കച്ചകെട്ടി ബിജെപി
- ജിന്നയോ, മുസ്ലീങ്ങളോ അല്ല, ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദി കോൺഗ്രസ്- ഒവൈസി
- തങ്ങൾ സൗകര്യമൊരുക്കി, മോദി സ്കൂളിൽ പോയില്ല, പ്രധാനമന്ത്രിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ്: വിവാദം
- യുപിയില്‍ അര്‍ധരാത്രി 25-ാംമത്തെ നിലയില്‍ നിന്ന് വീണ് ഇരട്ട സഹോദരന്മാര്ക്ക് ദാരുണാന്ത്യം
മഥുരയിലെ പള്ളി മുസ്ലീംങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണം: പ്രകോപന പ്രസംഗവുമായി യുപി മന്ത്രി
യുപിയിൽ തിരെഞ്ഞെടുപ്പ് അടുക്കാനിരിക്കെ മഥുര ക്ഷേത്ര വിവാദം ഉയർത്തി ബിജെപി. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
അയോധ്യയിലെ പ്രശ്‌നം കോടതി പരിഹരിച്ചെങ്കിലും മഥുരയും വാരണസിയും ഹിന്ദുക്കളെ മുറിവേൽപ്പിക്കിരിക്കുകയാണ്. 1992 ഡിസംബർ 2ന് കർസേവകർ രാമന്റെ കളങ്കം ഇല്ലാതാക്കി. ഇപ്പോൾ അവിടൊരു ക്ഷേത്രം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുള്ള മുസ്ലീങ്ങളെല്ലാം മതം മാറിയവരാണ്. അവരുടെ ചരിത്രമെടുത്താൽ 200-250 വർഷങ്ങൾക്ക് മുൻപ് അവരുടെ പൂർവികർ ഹിന്ദു മതത്തിൽ നിന്ന് മുസ്ലീം മതത്തിലേക്ക് മാറിയതായി മനസ്സിലാക്കാം.
അവരെല്ലാവരും തന്നെ ഘർവാപസി നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നീക്കത്തിലൂടെ താലിബാനെ പിന്തുണയ്ക്കുന്ന മൗലാനകളെയും മൗലവികളെയും തടുക്കാമെന്നും ആനന്ദ് കൂട്ടിചേർത്തു.