അനുബന്ധ വാര്‍ത്തകള്‍
- പിന്നിൽ നിന്ന് കുത്തിയവർക്കൊപ്പമില്ല, കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി നീക്കവുമായി ഡിഎംകെ
- പണി കിട്ടിയതറിഞ്ഞോ ജനങ്ങളെ.., സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലാക്കി ചുരുക്കി കേന്ദ്രം
- ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ ഭൂകമ്പം; ചൈനയിലും ബംഗ്ലാദേശിലും ഭൂചലനം അനുഭവപ്പെട്ടു
- കോണ്‍ഗ്രസിനോട് അരിശം, ഡിഎംകെ പങ്കെടുക്കില്ല,ഡീല്‍ ആരോപണത്തില്‍ സിപിഎമ്മും ഇടഞ്ഞു, ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്
- തൃഷയല്ല, ത്രിച്ചിയിൽ ടിവികെ ടിക്കറ്റിൽ സർപ്രൈസ് താരം, രാഘവ ലോറൻസും രാഷ്ട്രീയത്തിലേക്ക്
നെഹ്റുവിനെ മറികടന്ന് മോദി, സര്‍ക്കാരിന് 12 വയസ്സ് തികയുന്നു; ആഘോഷമാക്കാന്‍ എന്‍ഡിഎ
എന്‍ഡിഎ സര്‍ക്കാരിന് 12 വയസ്സ് തികയുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാലം പദവിയിലിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി മറികടന്നു. ഇരട്ട നേട്ടങ്ങള്‍ ആഘോഷിക്കാന്‍ സഖ്യത്തിലെ പ്രമുഖര്‍ ഇന്ന് ഒത്തുകൂടും. 35 ഓളം പാര്‍ട്ടികളില്‍ നിന്നുള്ള 75 ഓളം പ്രതിനിധികള്‍ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെയും മോദിയുടെയും നേട്ടങ്ങള്‍ എടുത്തുകാട്ടും. എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും. കഴിഞ്ഞദിവസം നിരവധി രാഷ്ട്ര തലവന്മാര് മോദിയെ അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആവര്‍ത്തിച്ച് അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് ഈ നാഴികക്കല്ല് എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സര്‍ എന്നിവര്‍ മോദിയെ 'ഒരു മാതൃകയും നേതൃത്വത്തിന്റെ ഉദാഹരണവും' എന്ന് പ്രശംസിച്ചു.
ആഗോള തലത്തില്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ ഏറ്റവും വലിയ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു എന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ നബിന് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.7% വളര്‍ച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു.