ബീഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ മരണപ്പെട്ടത് 20 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (12:44 IST)
ബീഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ മരണപ്പെട്ടത് 20 പേര്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇടിമിന്നല്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം 121 ആയി. പാട്‌ന, ബോജ്പുര്‍, ജെഹനാബാദ്, അര്‍വാള്‍, ഔറംഗാബാദ് സിവാന്‍ തുടങ്ങിയ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൈമൂര്‍ ജില്ലയില്‍ മാത്രം ഏഴുപേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നത് ബീഹാറിലാണ്. 2020നും 2021നും ഇടയില്‍ 401 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഉത്തര്‍ പ്രദേശാണ്. ഇവിടെ 238 പേരാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :