അനുബന്ധ വാര്‍ത്തകള്‍
- അഗ്നിപഥിനെതിരെ പ്രതിഷേധ തീ അണയുന്നില്ല, ബിഹാറിൽ ഇന്നും ട്രെയിനുകൾക്ക് തീയിട്ടു
- അഗ്നിപഥിൽ പ്രതിഷേധം പടരുന്നു, ബിഹാറിൽ ട്രെയിനിന് തീവെച്ചു, ബിജെപി ഓഫീസ് അടിച്ചുതകർത്തു, വെടിവെയ്പ്പ്
- അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വ്യാപകമായ പ്രതിഷേധം, റെയിൽ,റോഡ് ഗതാഗതം തടഞ്ഞു
- പിതാവ് തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് മകള്‍
- ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം
അഗ്നിപഥിനെതിരെ പ്രതിഷേധം: ബീഹാറില്‍ 200 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റെയില്‍വേ
അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. ബീഹാറില്‍ 200 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റെയില്‍വേ അറിയിച്ചു. 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂര്‍ണമായി കത്തി നശിച്ചു. കൂടാതെ ഫ്ളാറ്റ്ഫോമുകള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.
അതേസമയം സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍മി ട്രെയിനിങ് സെന്റര്‍ നടത്തുന്ന സുബ്ബ റാവു എന്നയാളെയാണ് ആന്ധ്രാപോലീസ് കസ്റ്റഡിയിലെടുത്തത്.