അനുബന്ധ വാര്‍ത്തകള്‍
- യാത്രക്കാർ മാസ്ക് ധരിച്ചില്ല: സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് 22 ലക്ഷത്തോളം രൂപ
- 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 2000 കിലോമീറ്റർ കൂടി റെയിൽവേ വികസിപ്പിക്കും, 25,000 കിലോമീറ്റർ നീളത്തിൽ ലോകനിലവാരമുള്ള ദേശീയപാത
- രാത്രിയാത്ര ഇനി നിശബ്ദമാകണം, ഇല്ലെങ്കിൽ പണികിട്ടുമെന്ന് റെയിൽവേ
- സിൽവർ ലൈൻ പദ്ധതി: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
- എല്ലാ നിയമങ്ങളും പാലിച്ചേ കെ റെയിൽ നടപ്പാക്കാനാകു, സർക്കാരിനെ ഓർമപ്പെടുത്തി ഹൈക്കോടതി
ഡിപിആർ അപൂർണം: കെ-റെയിലിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രം
കെറെയിലിന് തത്കാലം അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. കേരളം നല്കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്നിക്കൽ ഫീസബിലിറ്റി റിപ്പോർട്ട് ഡിപിആറിൽ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകു. റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു.