അനുബന്ധ വാര്‍ത്തകള്‍
- കൊറോണ കാരണം വിലയിടഞ്ഞ പാവം കോഴി!
- മെൽബണിൽ വനിത ട്വെന്റി ട്വെന്റി ലോകകപ്പ് ഫൈനൽ കാണനെത്തിയ കാണികളിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
- കൊറോണ ഭീതി; ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കി സൌദി
- കൊറോണ; ഇറ്റലിക്കാരെ ആശുപത്രിയിലെത്തിച്ചത് റാന്നിയുടെ സൂപ്പർ ഹീറോ ഡോ. ശംഭുവെന്ന് അജു വർഗീസ്
- കൊറോണ ഭീതിയിൽ വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്സ് 1655 പോയന്റ് നഷ്ടത്തിൽ
രാജ്യത്ത് 73 പേർക്ക് കൊറോണ, അപകടസാധ്യത വർദ്ധിക്കുന്നു
രാജ്യത്ത് കൊറോണ പടർന്നു പിടിക്കുകയാണ്. 73 പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ വൻ തോതിലുള്ള വർധനവാണ് കാണുന്നത്. കേരളത്തിലാണ് നിലവിൽ ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണയുടെ അപകട സാധ്യത വർദ്ധിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പാർലമെന്റിൽ പറഞ്ഞു. അപകടസാധ്യത വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് യാത്ര ശുപാർശ ചെയ്യുന്നില്ലെന്നും എസ്. ജയ്‌ശങ്കർ പറഞ്ഞു.
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിച്ചതിനാൽ നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര സംഘടനകൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ നിർത്തിവയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.