'തല നരയ്ക്കാത്തതല്ലെന്‍ യുവത്വം'; വി.എസ്.അച്യുതാനന്ദന് 98-ാം പിറന്നാള്‍

രേണുക വേണു| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (07:45 IST)

മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് വി.എസ്. തന്റെ 98-ാം ജന്മദിനം ആഘോഷിക്കുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പൊതു രാഷ്ട്രീയ രംഗത്തു നിന്ന് കുറച്ച് കാലമായി മാറി നില്‍ക്കുകയാണ് അദ്ദേഹം. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും കേരളത്തിന്റെ ദൈനംദിന രാഷ്ട്രീയ ചലനങ്ങള്‍ വീട്ടിലിരുന്ന് വി.എസ്. അറിയുന്നുണ്ട്. എല്ലാ കാര്യങ്ങളിലും വി.എസിന് വി.എസിന്റേതായ നിലപാടും ഉണ്ട്. 98-ാം വയസ്സിലും അടിമുടി രാഷ്ട്രീയക്കാരനാണ് വി.എസ്.അച്യുതാനന്ദന്‍.

വീട്ടില്‍ ഇപ്പോഴും വീല്‍ചെയറിലാണ് വി.എസ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കും.


1923 ഒക്ടോബര്‍ 20 ന് പുന്നപ്രയിലാണ് വി.എസ്.അച്യുതാനന്ദന്റെ ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തിനു പിന്നാലെ ഏഴാം ക്ലാസില്‍വച്ച് വി.എസ്. ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. 17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം ആരംഭിച്ചത്. 1946 ലെ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് വി.എസ്. സമരത്തിന്റെ പേരില്‍ അറസ്റ്റിലാകുകയും ലോക്കപ്പ് മുറിയില്‍ പൊലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു.

സിപിഎമ്മിന്റെ സമുന്നത നേതാവായ വി.എസ്.അച്യുതാനന്ദന്‍ ഒരു ടേമില്‍ കേരള മുഖ്യമന്ത്രിയാകുകയും മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആകുകയും ചെയ്തു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും കേരളത്തിന്റെ പ്രതിപക്ഷ നേതാവായി. 2006 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ...

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ
സൈബര്‍ മാഫിയയും തട്ടിപ്പുകാരും ദിനംപ്രതി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നു, അവരെ ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി
പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് ...

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് ...

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍
പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ടെന്ന് കെ ...

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ ...

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി
ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ ...

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ...

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ
മഹാരാഷ്ട്രയിലെ കോലാപൂരില്‍ 18 വയസ്സുള്ള ഒരു സ്ത്രീയെയും 29 വയസ്സുള്ള ഒരു പുരുഷനെയും ...