അനുബന്ധ വാര്‍ത്തകള്‍
- 11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്
- സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ
- ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
- മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കും: കെ മുരളീധരന്
- ഉപതിരെഞ്ഞെടുപ്പ് വരുന്ന സാഹചര്യം ഒഴിവാക്കണം, മുഖ്യമന്ത്രി തിരെഞ്ഞെടുപ്പിൽ പൊതുവികാരം മാനിക്കണമെന്ന് നിരീക്ഷകരോട് ഘടകകക്ഷികൾ
പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ
ജനവികാരവും പാര്‍ട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി കെ മുരളീധരന്.
ജനവികാരവും പാര്‍ട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി കെ മുരളീധരന്. ഹൈക്കമാന്‍ഡ് വിവിധ തലങ്ങളില്‍ നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്നും തിരെഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും വി ഡി സതീശന് നേതൃസ്ഥാനത്ത് വരണമെന്ന ജനങ്ങളുടെ ആഗ്രഹം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയും മന്ത്രിസഭയുടെ ഭാഗമാകണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുന്നണിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.