അനുബന്ധ വാര്‍ത്തകള്‍
- രാത്രി മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തോൽവി അപ്രതീക്ഷിതം, ഇത് പക്ഷേ അവസാനമല്ല: മൗനം വെടിഞ്ഞ് പിണറായി വിജയൻ
- യുഡിഎഫ് 100 സീറ്റ് നേടിയാൻ രാജി?, അങ്ങനെ പലതും പറഞ്ഞു കാണുമെന്ന് വെള്ളാപ്പള്ളി
- കെ കെ രമയ്ക്ക് മന്ത്രിസ്ഥാനമോ? സ്വീകരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം, ആർ എം പി ഐ നിലപാട് നിർണായകം
- 50 എംഎൽഎമാർ കെസിയുടെ പേരുപറയും, സീനിയോറിറ്റി ഉയർത്തിക്കാട്ടി ചെന്നിത്തല, പദവിയില്ലെങ്കിൽ ഇടയാൻ സതീശനും!
ഉപതിരെഞ്ഞെടുപ്പ് വരുന്ന സാഹചര്യം ഒഴിവാക്കണം, മുഖ്യമന്ത്രി തിരെഞ്ഞെടുപ്പിൽ പൊതുവികാരം മാനിക്കണമെന്ന് നിരീക്ഷകരോട് ഘടകകക്ഷികൾ
കേരളത്തില്‍ ആരാകണം മുഖ്യമന്ത്രി എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ് ഘടകകക്ഷികള്‍. സംസ്ഥാനത്ത് ഉപതിരെഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന പൊതു ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പൊതുവികാരം മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായി ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്നാണ് ഘടകകക്ഷികളിലെ നേതാക്കള്‍ പരസ്യമായി പറഞ്ഞതെങ്കിലും കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ പൊതുധാരണ രൂപപ്പെടുത്തിയിരുന്നു. ഓരോ ഘടകകക്ഷി നേതാക്കളെയും പ്രത്യേകമായാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കണ്ടത്. വി ഡി സതീശനുള്ള പിന്തുണയാണ് മുസ്ലീം ലീഗ് അറിയിച്ചത്. പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും ഇനി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
അതേസമയം സിറ്റിങ് എംഎല്‍എ വേണം മുഖ്യമന്ത്രിയാകാന്‍ എന്ന അഭിപ്രായമാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മുന്നോട്ട് വെച്ചത്. പൊതുവികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവികാരം കണക്കിലെടുക്കണമെന്നാണ് ആര് എസ് പി നേതാക്കളും വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ തെരുവിലേക്ക് വഴിച്ചിഴയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം സതീശന് അനുകൂലമായ വികാരമാണുള്ളതെന്ന് സിഎംപി, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ വ്യക്തമാക്കി.