അനുബന്ധ വാര്‍ത്തകള്‍
- കെസിയിൽ ഉറച്ച് ഹൈക്കമാൻഡ്; സതീശനു വേണ്ടി ലീഗ് കെഞ്ചുന്നു
- കേരള മുഖ്യമന്ത്രി കെ സി തന്നെ, പ്രഖ്യാപനം ക്ലൈമാക്സിലോട്ട് അടുക്കുന്നു, നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്
- പാർട്ടിക്കു മുകളിൽ പോകാൻ നോക്കരുത്; സതീശനെതിരെ ഹൈക്കമാൻഡ്
- എംഎല്‍എമാരുടെ മനസ്സറിഞ്ഞ് എഐസിസി നിരീക്ഷകര്‍; ഹൈക്കമാന്റിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- ഹൈക്കമാൻഡ് സംഘം തിരിച്ചുപോയി; ഉറപ്പിച്ച് വേണുഗോപാൽ
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കും: കെ മുരളീധരന്
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന് കെ മുരളീധരന്. എംഎല്‍എമാരുടെ എണ്ണം മാത്രമായിരുന്നുവെങ്കില്‍ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടകകക്ഷി അഭിപ്രായവും പരിഗണിക്കും. മത്സരിക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയായാലുള്ള ഉപതിരഞ്ഞെടുപ്പിന്റെ കാര്യം അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരന് പറഞ്ഞു.
നേതാക്കള്‍ തമ്മില്‍ പോര് തുടരുമ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. കേരളത്തിലെ സ്ഥിതി ശാന്തമായ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ട്. കെ.സി.വേണുഗോപാലില്‍ ഉറച്ചാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുപോകുന്നത്.
അല്ലെങ്കില്‍ വേണുഗോപാല്‍ സ്വയം പിന്മാറണം. ജനവികാരം വി.ഡി.സതീശനു അനുകൂലമായതിനാല്‍ വേണുഗോപാലിനോടു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കുമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചേക്കും. എന്നാല്‍ വേണുഗോപാല്‍ വഴങ്ങില്ല.