അനുബന്ധ വാര്‍ത്തകള്‍
- ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു
- എഐ ക്യാമറകളെ കുറിച്ച് ചാനലകുളിലും വാര്‍ത്തകളിലും വരുന്നത് വിഡ്ഢിത്തങ്ങള്‍, ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല!
- തകര്‍ന്നടിഞ്ഞ് 'ശാകുന്തളം', വലിയ പരാജയം, നിര്‍മ്മാതാക്കള്‍ക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം ബാക്കി
- തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു
- കൊവിഡ് കുതിക്കുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12591 പേര്‍ക്ക്
തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും എത്തുന്നു
വ്യത്യസ്ത ഇനങ്ങളിലുള്ള 12പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് പുതിയ ബാറ്ററി വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയില്‍ നിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം,ഹനുമാന് കുരങ്ങ്, വെള്ള മയില്‍,എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്, മെയ് മാസത്തോടെ ഇവയെത്തും. കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാല്‍ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ പക്ഷി മൃഗാദികള്‍ക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി,ഒരു ജോഡി ഹിപ്പോപൊട്ടാമസ്,മൂന്ന് ജോഡി പന്നിമാനുകള്‍, രണ്ട് ജോഡി ഹോം ഡീയറുകള്‍ എന്നിവയെയാണ് നല്‍കുന്നത്. ജൂണ്‍ മാസത്തില്‍ ഹരിയാനയിലെ മൃഗശാലയില്‍ നിന്ന് രണ്ട് ജോഡി ഹനുമാന് കുരങ്ങുകളെക്കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് സീബ്രാ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.