അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 730 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1755 പേര്
- എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചു, പക്ഷേ ഇടതുപക്ഷം ഐതിഹാസിക വിജയം നേടും: പിണറായി വിജയൻ
- വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണമര്‍ത്താന്‍ പേന ഉപയോഗിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- അവസാനഘട്ട വോട്ടെടുപ്പ്: 89,74993 പേര് ഇന്ന് വിധിയെഴുതും
- കർഷക പ്രതിഷേധങ്ങളെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്ടെ തുക്ടെ സംഘങ്ങൾക്കെതിരെ കർശന നടപടി: രവിശങ്കർ പ്രസാദ്
വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ
വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട തപാല്‍ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതു സംബന്ധിച്ചു കളക്ടര്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനു കത്തയച്ചു.
ജില്ലയില്‍ വോട്ടെടുപ്പു നടന്ന ഡിസംബര്‍ എട്ടിനു മുന്‍പ് തപാല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും അയച്ചിട്ടുണ്ട്. എന്നാല്‍, ഇന്നലെ വരെ ഇതു പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് വിവിധ ഓഫിസുകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട തപാല്‍ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു തപാല്‍ വകുപ്പിനോട് കളക്ടര്‍ ആവശ്യപ്പെട്ടത്.