അനുബന്ധ വാര്‍ത്തകള്‍
- ലോക്ഡൗൺ കാലത്ത് ചിലവാക്കിയ പണം തിരികെ നൽകണം, 30 കാരനെ ക്രൂരമായി മർദ്ദിച്ച്, ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ ഒഴിച്ച് കമ്പനി ഉടമ
- 24 മണിക്കുറിനിടെ 24,248 പേർക്ക് കൊവിഡ് ബാധ, 425 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,97,413
- രോഗബാധ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം, ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍
- ഭരണമികവില്ല; ധന, റെയിൽവേ മന്ത്രിമാരെ മാറ്റിയേക്കും എന്ന് റിപ്പോർട്ടുകൾ
- റഷ്യയെയും പിന്നിലാക്കി, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
കൊച്ചി നഗരത്തിൽ എത് നിമിഷവും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാർ
കൊച്ചി: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പശ്ചാത്തകത്തിൽ കൊച്ചിയില്‍ ഏത് നിമിഷവും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ തീരദേശമുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കണ്ടെത്തിയിരുന്നു. ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ നഗരത്തിൽ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്
ഇതോടെയാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. കൊച്ചി നഗരത്തിന്റെ കൊവിഡ് പ്രതിരോധ ഏകോപന ചുമതല മന്ത്രി വിഎസ് സുനില്‍ കുമാറിനാണ്. കൊച്ചി നഗരത്തിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. എന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത് തിരുവനന്തപുരത്ത് ഇന്ന് രാവിലെ ആറുമണിമുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു