അനുബന്ധ വാര്‍ത്തകള്‍
- മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്
- വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- ഇൻസ്റ്റഗ്രാം വഴി 19കാരനെ ഹണിട്രാപ്പിൽ പ്പെടുത്തി പണം തട്ടി, യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
- ഗുരുവായൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതം; പരാതിയുമായി യുഡിഎഫ്
- വ്യാജ സിസ്റ്റം അപ്ഡേറ്റ് സന്ദേശം: പോപ്പ്-അപ്പ് സൈബര്‍ തട്ടിപ്പിനെക്കുറിച്ച് കേരള പോലീസിന്റെ മുന്നറിയിപ്പ്
തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു
സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി
Accident
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം. നാൽപതോളം തൊഴിലാളികൾക്കു പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൂന്ന് പേരുടെ നില ഗുരുതരം.
സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി.