അനുബന്ധ വാര്‍ത്തകള്‍
- ഇൻസ്റ്റഗ്രാം വഴി 19കാരനെ ഹണിട്രാപ്പിൽ പ്പെടുത്തി പണം തട്ടി, യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
- ഗുരുവായൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതം; പരാതിയുമായി യുഡിഎഫ്
- വ്യാജ സിസ്റ്റം അപ്ഡേറ്റ് സന്ദേശം: പോപ്പ്-അപ്പ് സൈബര്‍ തട്ടിപ്പിനെക്കുറിച്ച് കേരള പോലീസിന്റെ മുന്നറിയിപ്പ്
- ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ്: സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും കേള്‍ക്കും
- ശബരിമല സ്വര്‍ണകൊള്ള കേസ്: പിഎസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ടെന്ന കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. സീല്‍ ചെയ്ത മുറികളും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസില്‍ നിര്‍ദേശം നല്കി. പേരമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദം ഉയര്‍ന്നുവന്നത്.
അതേസമയം ഗുരുവായൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ പരാതിയുമായി യുഡിഎഫ്. കഴിഞ്ഞദിവസം വൈകുന്നേരം നാലര മുതല്‍ അഞ്ചര വരെയാണ് സിസിടിവി പ്രവര്‍ത്തനരഹിതമായതെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫ് ദുരൂഹത ആരോപിച്ച് തെരഞ്ഞെടുത്ത് കമ്മീഷന് പരാതി നല്കി.
ഗുരുവായൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് റഷീദ് ആണ് പരാതി നല്‍കിയത്. ഇവിഎം സൂക്ഷിച്ചിരുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായത്. ഒരു മണിക്കൂറോളം സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് പരാതിയില്‍ പറയുന്നു. സ്ട്രോങ്ങ് റൂം ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി.