ടി.ജി.മോഹൻദാസിനെ പിടികൂടിയത് വിമർശനങ്ങൾക്ക് പിന്നാലെ; പുറത്ത് വിലസിയത് 11 ദിവസം
തന്റെ യുട്യൂബ് ചാനലിലൂടെയാണ് ടി.ജി.മോഹൻദാസ് വിവാദ പരാമർശം നടത്തിയത്
ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും പെൺകുട്ടികൾക്കെതിരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത ടി.ജി.മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. വിവാദ പരാമർശം നടത്തി 11-ാം ദിവസമാണ് അറസ്റ്റ്. അതുവരെ പൊലീസ് മാഹൻദാസിനെതിരെ ചെറുവിരൽ അനക്കിയില്ല.
അറസ്റ്റ് വിമർശനങ്ങളെ പേടിച്ച്
തന്റെ യുട്യൂബ് ചാനലിലൂടെയാണ് ടി.ജി.മോഹൻദാസ് വിവാദ പരാമർശം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിട്ടും പൊലീസ് നടപടിയെടുത്തില്ല. പരാതി ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് കേസെടുത്തത് പോലും. അറസ്റ്റിന് 11 ദിവസം വൈകുകയും ചെയ്തു.
ആഭ്യന്തരമന്ത്രി പറഞ്ഞത്
മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ തനിക്ക് പറയാൻ പറ്റുമോ എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് ചോദിച്ചത്. ' ഒരാളെ അറസ്റ്റ് ചെയ്യാൻ ഞാനാണോ പറയണ്ടേ? ഞാൻ അങ്ങനെ പറയാൻ പാടില്ല. ടി.ജി.മോഹൻദാസിന്റെ പേരിൽ പരാതി കിട്ടിയപ്പോൾ തന്നെ ആ പരാതി കൈമാറി. പൊലീസ് അദ്ദേഹത്തിന്റെ പേരിൽ എഫ്.ഐ.ആർ ഇട്ടു. അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥർ അല്ലേ? ആളെ അറസ്റ്റ് ചെയ്യാൻ എനിക്ക് പറയാൻ പറ്റോ?, ചെന്നിത്തല പറഞ്ഞു.
സംഘപരിവാർ വിധേയത്വം
വി.ഡി.സതീശൻ സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ബിജെപി അനുകൂല നിലപാടുകളാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തുടർച്ചയായി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമാണ് മോഹൻദാസിന്റെ അറസ്റ്റ് വൈകുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഫോറൻസിക് പരിശോധന
മോഹൻദാസിന്റെ ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇവ കോടതിക്ക് മുന്നിൽ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ജാമ്യം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് മോഹൻദാസിനെതിരെ എടുത്തിരിക്കുന്നതെന്ന് വിമർശനമുണ്ട്. Read Here: വീടുകളിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എന്തൊക്കെ മന്ത്രങ്ങളും ദ്രവ്യങ്ങളുമാണ് പ്രധാനം?
