അനുബന്ധ വാര്‍ത്തകള്‍
- വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹത: ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്ന് കല്ലറ തുറക്കും
- കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മകളെ ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമിച്ചു
- സ്ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍
- ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഹാർദ്ദിക്കിന് പിന്നാലെ നിതീഷ് റെഡ്ഡിയും പുറത്ത്
- കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന് അറസ്റ്റില്‍
മാസപ്പടി കേസില്‍ വീണയ്ക്ക് തിരിച്ചടി; എസ്എഫ്ഐഒ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് കൈമാറി
കൊച്ചി: മാസപ്പടി കേസിലെ നിര്‍ണായക രേഖകള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ 134 സുപ്രധാന രേഖകള്‍ ഇ.ഡി.ക്ക് ലഭിച്ചു. കൊച്ചിയിലെ കോര്‍പ്പറേറ്റ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് നടപടി. സി.എം.ആര്.എല്‍ ഈ നീക്കത്തെ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് കോടതി രേഖകള്‍ കൈമാറാന്‍ ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും രേഖകള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി.
വീണയും സി.എം.ആര്.എല്ലും തമ്മിലുള്ള കരാറും വീണയുടെ ആദായനികുതി റിട്ടേണുകളും ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ എസ്.എഫ്.ഐ.ഒ. ഇ.ഡി.ക്ക് കൈമാറി. ഈ മാസം 29 ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ വിജയനെ വിളിപ്പിച്ചിരിക്കുന്നതിനാല് ഈ രേഖകളുടെ ലഭ്യത അന്വേഷണത്തിന് ശക്തി പകരുമെന്ന് ഇ.ഡി പ്രതീക്ഷിക്കുന്നു. അതേസമയം നേരത്തെ ചോദ്യം ചെയ്യലില്‍ നിരവധി രേഖകള്‍ ഹാജരാക്കാന്‍ വീണ സമയം ആവശ്യപ്പെട്ടിരുന്നു.