അനുബന്ധ വാര്‍ത്തകള്‍
- പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ
- June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- Exclusive: സ്വരാജ് ജയിച്ചാല്‍ മന്ത്രിസഭ പുനഃസംഘടന; നിലമ്പൂരിനു മന്ത്രിസ്ഥാനം ഉറപ്പ്
- സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്
- ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്
മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്
Pinarayi Vijayan - M V Govindan
എന്തും വിളിച്ചുപറയുന്നത് നേതാക്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. തിരെഞ്ഞെടുപ്പിലെ തോല്‍വിയോ ജയമോ പ്രശ്നമുള്ള കാര്യമല്ല. പാര്‍ട്ടി നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം വി ഗോവിന്ദനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലമ്പൂര്‍ വോട്ടെടുപ്പിന് മുന്‍പായി അടിയന്തിരാവസ്ഥ കഴിഞ്ഞഘട്ടത്തില്‍ ആര്‍എസ്എസുമായി സഹകരിച്ചെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തി പിന്നീട് എം വി ഗോവിന്ദന് രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.