മദ്യപാനത്തിനിടെ തര്‍ക്കം: വിമുക്തഭടന്‍ വെട്ടേറ്റുമരിച്ചു

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:59 IST)
നെടുങ്കണ്ടം സുഹൃത്തുകള്‍
ഒത്തുചേര്‍ന്നു നടത്തിയ മദ്യപാനത്തിനൊടുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് വിമുക്ത ഭടന്‍ വെട്ടേറ്റുമരിച്ചു. കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തില്‍ രാമഭദ്രന്‍ എന്ന 78 കാരണാണ് വെട്ടേറ്റുമരിച്ചത്. സുഹൃത്തായ തണ്ണിപ്പാറ തെങ്ങുംപള്ളി ജോര്‍ജ്ജുകുട്ടി എന്ന വര്‍ഗീസ് (61) ആണ് രാമഭദ്രന്‍ വെട്ടിയത്.

ജോര്‍ജ്ജുകുട്ടിയുടെ വീട്ടിനുള്ളിലായിരുന്നു മദ്യപാനവും തുടര്‍ന്നുണ്ടായ കൊലപാതകവും നടന്നത്. പ്രതിയായ ജോര്ജ്ജുകുട്ടിയെ കമ്പംമെട്ട് പോലീസ് അറസ്‌റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണു പോലീസ് പറയുന്നത്.

ജോര്‍ജ്ജുകുട്ടി രാമഭദ്രനെ കോടാലി കൊണ്ട് വെട്ടി ക്കൊല്ലുകയായിരുന്നു . സംഭവത്തില്‍ പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ഇതിനു ശേഷം സഹോദരന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് തൂക്കുപാലത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു.

കൊലപാതക വിവരം ജോര്ജ്ജുകുട്ടിയില്‍ നിന്നറിഞ്ഞ ഇയാളുടെ സഹോദരന്‍ കമ്പംമെട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ മദ്യലഹരിയില്‍ കൊലപാതകത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്നാണു ജോര്‍ജ്ജ് കുട്ടി പറയുന്നത്. ഒറ്റയ്ക്കായിരുന്നു ജോര്‍ജ്ജ് കുട്ടി താമസിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :