അനുബന്ധ വാര്‍ത്തകള്‍
- ജോസ് കെ മാണിക്കെതിരെ ബിജു രമേശ്; ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തു
- ബാർകോഴ കേസ് പിൻവലിയ്ക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്
- യുഡിഎഫിൽ ഇനിയും വിള്ളലുണ്ടാകും, കോൺഗ്രസിനെ കാത്തിരിക്കുന്നത് പൊട്ടിത്തെറിയെന്ന് കോടിയേരി ബാലകൃഷ്ണൻ
- നോട്ടെണ്ണുന്ന യന്ത്രം കണ്ടു; എൽഡിഎഫിലേയ്ക്ക് തന്റെ പട്ടിപോകും എന്ന് പിസി ജോർജ്
- കോൺഗ്രസ് നിർദേശിച്ചാൽ പാലായിൽ മത്സരിയ്ക്കുമെന്ന് കെ എം മാണിയുടെ മരുമകൻ
ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്താൻ തീരുമാനം
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് പാർട്ടിയെ എൽഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തി. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ എൽഡിഎഫിലെ ഘടകക്ഷികളുടെ എണ്ണം പതിനൊന്നായി. സിപിഐ കൂടി അനുകൂലിച്ചതോടെയാണ് മുന്നണിപ്രവേശനം എളുപ്പമായത്.
അതേസമയം പാലാ സീറ്റിൽ വ്യക്തത വരുത്തണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഡിസംബർ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാലാണ് ജോസ് കെ മാണീയെ ഇടതുമുന്നണിയിലേക്കെടുത്തത്. നിയമസഭ സീറ്റുകളുടെ കാര്യത്തിൽ ധാരണയായില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സിപിഎം അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്‌തില്ല.