കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:00 IST)
കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആത്മഹത്യ ചെയ്ത കോളേജില്‍ വിദ്യാര്‍ഥിയായ അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വീട്ടില്‍ നോട്ടീസ് കണ്ട കോളേജ് വിദ്യാര്‍ത്ഥിനി റൂമില്‍ കയറി വാതില്‍ അടച്ച് ഇരിക്കുകയായിരുന്നു. ഏറെനേരം വിളിച്ചിട്ടും തുറക്കാതെ ആയതോടെ അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് കടക്കുകയായിരുന്നു.

അപ്പോള്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. നാലുവര്‍ഷം മുമ്പാണ് വീട് പണിക്കായി അഭിരാമിയുടെ പിതാവ് കേരള ബാങ്കില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോണെടുത്തത്. കൊറോണ കാലത്ത് ഇദ്ദേഹത്തിന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ 1.5 ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :