അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം പത്തിന് മുകളിലുള്ളത് 841 വാര്‍ഡുകളില്‍
- കേരളത്തിൽ ഇന്ന് 19,675 പേർക്ക് കൊവിഡ്, 142 മരണം
- കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ പണം വാങ്ങുന്നതിനെതിരെ ഹൈക്കോടതി
- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
- കേരളത്തില്‍ വീണ്ടും തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത; പുതിയ ന്യൂനമര്‍ദം നാളെയോടെ
സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമത പരിശോധിക്കും
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് 'Students Transportation Protocol Fitness Certificate' മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നതാണ്. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.