അനുബന്ധ വാര്‍ത്തകള്‍
- ആദ്യം വിഷം നല്‍കിയത് ചിക്കന്‍കറിയില്‍; ആരോഗ്യപ്രശ്നം ഉണ്ടാകാത്തതിന്റെ കാരണം പഴയ എലിവിഷമാണെന്ന് ഇന്റര്‍നെറ്റില്‍ നിന്നും അറിഞ്ഞു
- സംസ്ഥാനത്ത് പ്രതിദിനം 10,000നും 20,000നും ഇടയിൽ കേസുകൾ വരാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി
- പിതാവും സഹോദരിയും വിഷമാണെന്നറിയാതെ ഐസ്ക്രീം കഴിക്കുന്നത് ആല്ബിന് നോക്കി നിന്നു: ഫോണില്‍ കളിക്കരുതെന്ന് ഉപദേശിച്ചതിന് സമാനതകളില്ലാത്ത പ്രതികാരം
- റെക്കോർഡ് രോഗികൾ, സംസ്ഥനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്, 1380 പേർക്ക് സമ്പർക്കം വഴി
- തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഴഭീതി നീങ്ങി: കണ്ണൂര്‍ ജില്ലയില്‍ 10000ലേറെ പേര് സ്വന്തം വീടുകളിലേക്ക് മടങ്ങി
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവരില്‍ കൂടുതല്‍ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആഗസ്ത് 11ന് 2354 കുടുംബങ്ങളില്‍ നിന്നുള്ള 12000ത്തിലേറെ പേര് ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അവരില്‍ 10,000ത്തിലേറെ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വന്തം വീടുകളിലേക്ക് മടങ്ങി.
നിലവില്‍ 207 കുടുംബങ്ങളില്‍ നിന്നുള്ള 1328 പേര് മാത്രമാണ് ബന്ധുവീടുകളില്‍ കഴിയുന്നത്. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ മഴക്കെടുതി മൂലമുള്ള 13 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 വീടുകള്‍ പൂര്‍ണമായും 1065 വീടുകള്‍ ഭാഗികമായും തകര്‍ന്നു.