അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീടുവിട്ട്, തൃശൂരിൽ ഫ്ലാറ്റിൽവന്ന് താമസിക്കേണ്ടിവന്നു: സത്യൻ അന്തിക്കാട്
- സാമ്പത്തിക പാക്കേജ്: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി, 100 യൂണിവേഴ്സിറ്റികൾ ഉടൻ ഓൺലൈൻ കോഴ്സുകൾ ആരംഭിയ്ക്കും
- തട്ടിക്കൊണ്ടുപോയ ഒന്നര വയസ് പ്രായമായ കുട്ടിയ്ക്ക് കൊവിഡ് 19, പ്രതിയും പൊലീസുകാരും ഉൾപ്പടെ 22 പേർ ക്വാറന്റീനിൽ
- ഗൾഫിൽനിന്നുമെത്തിയ അറുപേർക്ക് കൊവിഡ് ലക്ഷണങ്ങൾ, ഇന്ന് നാല് വിമാനങ്ങൾ കേരളത്തിലെത്തും
- പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ലെന്ന് ലോകാരോഗ്യ സംഘടന
588 യാത്രക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്തെത്തി
കൊച്ചി: മാലിയിലിന്നുമുള്ള പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ 588 യാത്രക്കാരുമായി കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. യാത്രക്കാരെ പരിശോധിച്ച് വരികയാണ്. ആരോഗ്യ പരിശോധനകൾക്ക് ശേഷം രോഗലക്ഷണങ്ങൾ പ്രാകടിപിയ്ക്കുന്നതുവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരം 120, കൊല്ലം 53, പത്തനംതിട്ട 26, കോട്ടയം 47, ഇടുക്കി 19, എറണാകുളം 68, തൃശൂര്‍ 50, മലപ്പുറം 9, പാലക്കാട് 38, കോഴിക്കോട് 19, കണ്ണൂര്‍ 46, വയനാട് 11, കാസര്‍കോട് 15 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തിരിച്ചുവന്നവരുടെ കൂട്ടത്തിൽ തമിഴ്നാട് തെലുങ്കാന സ്വദേശികളുമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കപ്പൽ മാലിയിൽനിന്നും യാത്ര ആരംഭിയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
അടുത്ത ലേഖനം