അനുബന്ധ വാര്‍ത്തകള്‍
- പ്രളയത്തെ നേരിടാൻ കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൌത്യം; 23 ഹെലികോപ്റ്ററുകളും 250 ബോട്ടുകളും ദൌത്യത്തിന്, കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും തേടി സർക്കാർ
- ബംഗളുരുവിലുണ്ടായത് ഭൂചലനമല്ലെന്ന് അധികൃതർ
- ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍
- പ്രളയക്കെടുതി നേരിടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് മന്ത്രി എ സി മൊയ്ദീൻ
- മുല്ലപ്പെരിയാർ; സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങളിൽ പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ
ഭീതി ഒഴിയുന്നില്ല; ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയോടടുക്കുന്നു: ഹൈ അലർട്ട് പ്രഖ്യാപിച്ചു
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലെർട്ട് പ്രഖ്യാപിച്ചു.
എന്നാൽ ഉടൻ കൂടുതൽ ജലം ഡാമിൽ നിന്നും തുറന്നു വിട്ടേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നീരൊഴുക്ക് ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ് ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും അധിക ജലം തുറന്നു വിടാതെ മറ്റു മാർഗങ്ങളില്ല.
അധിക ജലം തുർടന്നു വിടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും വർധിക്കും. നിലവിൽ ആലുവയിലും എറണാകുളത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്. ഡാമിലെ അധിക ജലം തുറന്നു വിടുന്നത് വൈകുന്നത്.