അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്കൂളുകൾ വെള്ളിയാഴ്ച അടക്കും; 29 വരെ അവധി
- ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില വർധിപ്പിക്കും
- കേരളം നേരിടുന്ന അസാധാരണ പ്രളയത്തെ ദേശീയ ദുരന്താമായി പ്രഖ്യാപിക്കണമെന്ന് വി എസ്
- കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു: ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം
- പാലങ്ങളുടെ സുരക്ഷയിൽ ആശങ്ക; ട്രെയിൻ ടിക്കറ്റ് വിതരണം നിർത്തിവച്ചു
മുല്ലപ്പെരിയാർ; സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങളിൽ പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുഅമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേസങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. നിലവിൽ മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട് സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരും ഡാമിന്റെ ജലനിരപ്പ് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അണക്കെട്ടിനു താഴെ താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി ആളുകൾ സഹകരിക്കാണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം സ്ഥിതിഗതികൾ പരിശോധിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. നാളെ രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും ഡാമിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ ജോയി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.