അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു
- ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- അമൃത് ഭാരത്: കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ജനുവരിയിൽ പൂർത്തിയാവും
- ശബരിമലയില്‍ ഹിന്ദുക്കളായ പുരുഷന്മാര്ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
- നല്ല ഉദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യം നല്‍കിയത്; ആരോപണം തെറ്റെങ്കില്‍ നവീന്‍ ബാബുവിന് പരാതി നല്‍കാമായിരുന്നുവെന്ന് പിപി ദിവ്യ കോടതിയില്‍
ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യം തള്ളിയ കട ഉടമയ്ക്ക് ഒരു ലക്ഷം രൂപാ പിഴ
കോഴിക്കോട് : രണ്ടു ലോഡ് പ്ലാസ്റ്റിക് മാലിന്യം റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി തീയിട്ട സംഭവത്തിൽ കട ഉടമയ്ക്ക് അധികാരികൾ ഒരു ലക്ഷം രൂപാ പിഴയിട്ടു. കാട്ടാങ്ങൽ കമ്പനിമുക്ക് കരുവാരപ്പറ്റ തുമ്പ ശേരി റോഡരുകിലെ സ്ഥലത്താണ് മാലിന്യം കത്തിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ കട ഉടമയുടെ സഹായിയായ അതിഥി തൊഴിലാളിയാണ് മാലിന്യം തള്ളാൻ സഹായിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കത്തി ഏറെ നേരം വിഷവാതകം ഉള്ള പുക വരുന്നതോടെ നാട്ടുകാർ സംഘടിച്ച് ചാത്തമംഗലം പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി മലിന്യ ഉറവിടം കണ്ടെത്തി.
തുടർന്ന് കട ഉടമയുടെ സഹായിയെ തന്ത്രപരമായി വിളിച്ചു വരുത്തി മാലിന്യത്തിൻ്റെ ഉറവിടം സ്ഥിരീകരിച്ചു. പിന്നീട് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂറും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തി അവശേഷിച്ച മാലിന്യം നീക്കാനുള്ള ചെലവും പിഴയായി ഒരു ലക്ഷം രൂപയും ഈടാക്കാൻ നീനമാനിക്കുകയായിരുന്നു. അതേ സമയം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കുന്നമംഗലം പോലീസും കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട