അനുബന്ധ വാര്‍ത്തകള്‍
- Lok Sabha election 2024: തൃശൂരില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും!
- മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
- കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട : 5.26 കോടിയുടെ സ്വർണ്ണം പിടിച്ചു
- കോഴിക്കോട് ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ ടിപ്പര്‍ കയറി; 20കാരന് ദാരുണാന്ത്യം
- Lok Sabha election 2024: വേഗമാകട്ടെ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് അവസാനിക്കും
13 ഇനം സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും; ഈസ്റ്റര്‍, റംസാന്, വിഷു ചന്തകള്‍ വ്യാഴാഴ്ച മുതല്‍
13 സബ്സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കും
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈസ്റ്റര്‍, റംസാന്, വിഷു ചന്തകള്‍ മാര്‍ച്ച് 28 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകള്‍ ഉണ്ടാകും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചന്തകള്‍ സംഘടിപ്പിക്കുന്നത്.
13 സബ്സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കും. സപ്ലൈകോ ഉല്‍പ്പന്നങ്ങളും മറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, അപ്ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാന്‍ മുന്നിലുണ്ട്.
വിപണി ഇടപെടലിനു 200 കോടി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിനു മുന്‍പ് 80 കോടി രൂപയും നല്കി. ഈ തുകയുള്‍പ്പെടെ ഉപയോഗിച്ചാണ് ചന്തകള്‍ സജ്ജമാക്കുന്നത്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില.