അനുബന്ധ വാര്‍ത്തകള്‍
- ചെന്നിത്തലയുടേത് കുബുദ്ധി, സർക്കാരിന്റെ സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമം; കോടിയേരി
- ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍
- ‘ഭയാനകരമായ അവസ്ഥയാണ് കേരളത്തില്‍’; വേദനയറിഞ്ഞ് ഡിവില്ലിയേഴ്സും - പിന്തുണയെന്ന് താരം
- കേരളത്തിന് സഹായവുമായി ആം ആദ്മി പാർട്ടി; ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ
- പ്രളയത്തിലും സാഹസികമായ രക്ഷാപ്രവര്‍ത്തനം; കേരളത്തെ അഭിനന്ദിച്ച് സച്ചിന് രംഗത്ത്
928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ
928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ
സൂക്ഷ്‌മമായ പരിശോധനകൾ നടത്തിയതിന് ശേഷം പ്രളയ ദുരന്തത്തിന്റെ ഭാഗമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്നുള്ള വാർത്ത തീർത്തും തെറ്റാണ്. പരിശോധനകൾക്ക് ശേഷം അർഹതയുള്ള എല്ലാവർക്കും സഹായം ലഭ്യമാക്കും.
റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. 928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയിൽ ചില മാറ്റങ്ങള്‍ ഉണ്ടാകാം.
സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. അത് നടന്നു. ഇനിയുള്ളത് കൃത്യമായ പുനരധിവാസമാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.