അനുബന്ധ വാര്‍ത്തകള്‍
- പസഫിക്ക് സമുദ്രത്തിൽ ഒഴുകിനടന്ന 2,600 കോടി വിലയുള്ള മൂന്നര ടൺ കൊക്കെയ്ൻ കണ്ടെടുത്തു
- പാലക്കാട് ട്രൈയിനിൽ വൻ ലഹരിമരുന്ന് വേട്ട, കോടികൾ വിലവരുന്ന ചരസ് പിടിച്ചെടുത്തു
- കഞ്ചാവ് മിഠായിയുമായി മൂന്നു പേർ പിടിയിൽ
- ഗുജറാത്ത് തീരത്ത് നിന്ന് 300കോടിയുടെ മയക്കുമരുന്ന് പിടികൂടി; പിടിച്ചെടുത്തത് പാക്കിസ്ഥാനി ബോട്ടില്‍ നിന്ന്
- മരുന്നുകള്‍ ഉപയോഗിക്കാതെ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയാം
ലഹരി വിൽപ്പന: യുവതി ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിൽ
വയനാട്: ലഹരിഗുളിക, എം.ഡി.എം.എ എന്നിവ പിടികൂടിയ സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ കൂടി പിടികൂടി. കൽപ്പറ്റ മുട്ടിൽ സ്വദേശികളായ മുഹമ്മദ് ഷാഫി, അൻഷാദ്, സാജിത എന്നിവരാണ് പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെഫീഖിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എമിലി- ഭജനമഠം റോഡിൽ വാഹന പരിശോധന നടത്തവേ പോലീസിനെ കണ്ട് ലഹരിവസ്തുക്കൾ വലിച്ചെറിഞ്ഞു ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഷെഫീഖിനെ പിടികൂടിയത്. 47 ഗ്രാം എം.ഡി.എം.എ യും 18 ഗ്രാമിന്റെ 29 ലഹരി ഗുളികകളുമാണ് പിടികൂടിയത്.
ഷഫീഖിൽ നിന്നാണ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് വ്യക്തമായത്. ഇപ്പോൾ പിടിയിലായവരും ഷഫീഖും ചേർന്നാണ് ബംഗളൂരുവിൽ കാറിൽ പോയി ഇത് കൊണ്ടുവന്നത്. കൽപ്പറ്റ ഇൻസ്‌പെക്ടർ പി.എൽ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെഫീഖിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എമിലി- ഭജനമഠം റോഡിൽ വാഹന പരിശോധന നടത്തവേ പോലീസിനെ കണ്ട് ലഹരിവസ്തുക്കൾ വലിച്ചെറിഞ്ഞു ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഷെഫീഖിനെ പിടികൂടിയത്. 47 ഗ്രാം എം.ഡി.എം.എ യും 18 ഗ്രാമിന്റെ 29 ലഹരി ഗുളികകളുമാണ് പിടികൂടിയത്.
ഷഫീഖിൽ നിന്നാണ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് വ്യക്തമായത്. ഇപ്പോൾ പിടിയിലായവരും ഷഫീഖും ചേർന്നാണ് ബംഗളൂരുവിൽ കാറിൽ പോയി ഇത് കൊണ്ടുവന്നത്. കൽപ്പറ്റ ഇൻസ്‌പെക്ടർ പി.എൽ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.