അനുബന്ധ വാര്‍ത്തകള്‍
- നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി
- എലത്തൂരില്‍ ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്കി
- കുഴിമന്തി കഴിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാലുകുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
- കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകന്റെ പിതാവ് ആത്മഹത്യ ചെയ്തു
- സുവിശേഷകൻ വാമനപുരം ആറ്റിൽ മുങ്ങിമരിച്ചു
കോവിഡ് ഉയരുന്നു; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും
കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നുണ്ട്. മാസ്ക് നിര്‍ബന്ധമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാക്കും.
ഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ഡല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. കേരളത്തിലും ദിനംപ്രതി 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഈ മാസം 10, 11 തിയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.