അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്
- കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ജയിലിൽ രാമായണവും ഗീതയും വേണമെന്ന് കേജ്രിവാൾ
- കൈക്കൂലി കേസിൽ റേഷനിംഗ് ഓഫീസർ അറസ്റ്റിൽ
- നികുതി അടയ്ക്കാനും കൈക്കൂലി : വില്ലേജ് ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ
- കൈക്കൂലി : ഡെപ്യുട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറസ്റ്റിൽ
ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി
എറണാകുളം : ബിവറേജസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി കൊണ്ടു വന്ന 2 ലക്ഷത്തിലേറെ രൂപ വിജിലൻസ് അധികൃതർ പിടികൂടി. എറണാകുളത്തെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് പണം പിടികൂടിയത്.
പാലക്കാട്ടെ മുണ്ടൂർ കൺസ്യൂമർഫെഡ് മദ്യവിൽപനശാല കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നാണ് 8000 രൂപ പിടികൂടിയത്.
പണം പിടിച്ചതിനെ തുടർന്നു ലഭിച്ച സയറിയിലെ നിരവധി ഇടപാടുകളും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ, പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് പണം പിടികൂടിയത്. അധികാരികൾ വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്