അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്: റിഷഭ് പന്ത്
- റോഡപകടത്തിൽ യുവാവ് മരിച്ച സംഭവം : അപകടത്തിൽ പെട്ട കാർ പിടിച്ചെടുത്തു
- പ്രഭാത നടത്തത്തിൽ കറുത്തനിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക, അപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി മോട്ടോർ വകുപ്പ്
- മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണു രണ്ടു വയസുകാരൻ മരിച്ചു
- ഐപിഎല്ലിൽ ക്യാപ്റ്റനായി തന്നെ റിഷബ് പന്ത് തിരിച്ചുവരും, പക്ഷേ മുന്നിൽ ഇനിയും കടമ്പകൾ
മുൻ പഞ്ചായത്തംഗം മരിച്ചത് പോലീസ് ജീപ്പ് ഇടിച്ചെന്നു സ്ഥിരീകരിച്ചു
ആലപ്പുഴ : മുൻ പഞ്ചായത്തംഗം അജ്ഞാത വാഹനം ഇടിച്ചു മരിച്ചു എന്ന സംഭവത്തിൽ അപകടം വരുത്തി വച്ചത് പോലീസ് ജീപ്പാണെന്നു കണ്ടെത്തി. ദേവി ക്കുളങ്ങര പഞ്ചാഗത്തിലെ മുൻ അംഗമായ ഗോവിന്ദ മുട്ടം സന്നിധാനത്തിൽ മോഹനൻ എന്ന 54 കാരൻ മരിച്ചത് കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിച്ചാണെന്നു സ്ഥിരീകരിച്ചു.
അജ്ഞാത വാഹനമിടിച്ചാണ് മോഹനൻ മരിച്ചതെന്നാണ് പോലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം ഉയർന്നു തോടെ നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കേണ്ട സ്ഥിതി വന്നതോടെ ജീപ്പിടിച്ചാണ് അവ കടമരണം നടന്നതെന്ന് പോലീസ് സമ്മതിച്ചത്.
ഇരുപത്തിമൂന്നിനു പുലർച്ചെ ഗോവിന്ദമുട്ടം അമ്പലപ്പാട്ട് ജംഗ്ഷന് പടിഞ്ഞാറാണ് രാവിലെ നടക്കാനിറങ്ങിയ മോഹനനെ ജീപ്പിടിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 24 ന് പുലർച്ചെ മോഹനൻ മരിച്ചു.
ഇടിച്ച പോലീസ് ജീപ്പിൽ തന്നെയായിരുന്നു മോഹനനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പോലീസ് ജീപ്പ് ഇടിച്ചതാണെന്ന വിവരം മറച്ചുവച്ചിരുന്നു. ഭാര്യ: ബിന്ദു, മകൻ. മാധവ