അനുബന്ധ വാര്‍ത്തകള്‍
- മദ്യം കിട്ടിയില്ല, ട്രാൻസ്ഫോമറിൽനിന്നും ഷോക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമം
- ലോക്ഡൗണിൽ രാത്രി ബൈക്കെടുത്ത് പുറത്തുപോകാൻ അനുവദിച്ചില്ല, യുവാവ് ആത്മഹത്യ ചെയ്തു
- കാസർഗോഡ് പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് കോവിഡ് ബാധ, സഹപാഠികൾ നിരീക്ഷണത്തിൽ കഴിയണം എന്ന് ആരോഗ്യ വകുപ്പ്
- രണ്ട് ദിവസം മദ്യം കിട്ടിയില്ല, തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു
- കോവിഡ് 19 ബാധയെന്ന് സംശയിച്ച് 56 കാരൻ ജീവനൊടുക്കി, കുടുംബാംഗങ്ങളെ പരിശോധിയ്ക്കണമെന്ന് ആത്മഹത്യ കുറിപ്പ്
കാസർകോഡ് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു
മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതിന് മാതാപിതാക്കൾ ശാസിച്ച മനോവിഷമത്തിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലെ ഓവര്‍സിയര്‍ നിരഞ്ജന്റെ മകള്‍ ശ്രേയ(13)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികൾ വീടുകളിൽ തന്നെയായി. കൂട്ടം കൂടിയുള്ള കളികൾക്കും കുട്ടികളെ മാതാപിതാക്കൾ പുറത്തേയ്ക്ക് വിട്ടില്ല. ഒരാഴ്ചയിലേറെയായി സ്കൂളുകളും അവധിയാണ്. ഈ സമയത്ത് രാവിലെയും വൈകുന്നേരവും മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ പെണ്‍കുട്ടിയെ ശാസിച്ചിരുന്നു.
ഇതില്‍ മനം നൊന്ത പെണ്‍കുട്ടി കിടപ്പുമുറയില്‍ തൂങ്ങി മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.