അനുബന്ധ വാര്‍ത്തകള്‍
- 35 വയസ്സിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട ഗതികേട്, ഡഗൗട്ടിൽ നിരാശനായിരിക്കുന്ന കോലിയുടെ മുഖം ഹൃദയം തകർക്കുന്നു
- ടി20 ഫോർമാറ്റിനായി മാത്രം ജനിച്ച ഒരാളുണ്ടെങ്കിൽ അത് സൂര്യ മാത്രം, ടി20യിൽ ഏഴായിരവും കടന്ന് താരം
- Virat Kohli: കളി തോറ്റെങ്കിലും മനം കവര്‍ന്ന് വിരാട് കോലി; ഹാര്‍ദിക്കിനെതിരായ മുംബൈ ഫാന്‍സിന്റെ കൂക്കുവിളി നിര്‍ത്തിച്ചു (വീഡിയോ)
- ഗംഭീറുമായി അടിയുണ്ടാകുമെന്നാണ് ആളുകൾ കരുതിയത്, നിരാശ സ്വാഭാവികമെന്ന് കോലി
- ഈ സീസൺ അത് സഞ്ജു കൊണ്ടുപോകും, പ്രശംസയുമായി ഷെയ്ൻ വാട്സൺ
Mcgurk:ഈ കാണുന്നതല്ലവന്‍, ഈ കാണിക്കുന്നതുമല്ല അവന്, ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡ് പോലും തൂക്കിയ മുതലാണ് ഫ്രേസറെന്ന് എത്ര പേര്‍ക്കറിയാം
Jake Mcgurk,Delhi Capitals
വെറും 35 പന്തില്‍ 2 ഫോറും 5 സിക്സുമടക്കം 55 റണ്‍സാണ് താരം അടിച്ചെടുത്തത്. ഡല്‍ഹിയുടെ സ്റ്റാര്‍ ബാറ്ററായ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയായിരുന്നു ജേക് ഫ്രേസര്‍ ക്രീസിലെത്തിയത്. പൃഥ്വി ഷായ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 39 റണ്‍സും റിഷഭ് പന്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 73 റണ്‍സും സംഭാവന ചെയ്താണ് താരം മടങ്ങിയത്. ഐപിഎല്ലിലെ കന്നി മത്സരമാണിതെങ്കിലും ബിബിഎല്‍ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളില്‍ ഇതിന് മുന്‍പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് ജാക് ഫ്രേസര്‍. 2023ല്‍ നടന്ന മാര്‍ഷ് ഏകദിനകപ്പില്‍ 29 പന്തില്‍ നിന്നും സെഞ്ചുറി സ്വന്തമാക്കി ഏറ്റവും വേഗതയേറിയ ലിസ്റ്റ് സെഞ്ചുറി എന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കിയിരുന്നു. 31 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡ് നേട്ടമാണ് താരം മറികടന്നത്. ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിലും വെടിക്കെട്ട് കൊണ്ട് തരംഗം തീര്‍ക്കാന്‍ ജാക് ഫ്രേസറിനായിരുന്നു.
ഫ്രാഞ്ചൈസിക്കായി 9 മത്സരങ്ങളില്‍ നിന്നും 257 റണ്‍സാണ് താരം നേടിയത്. ഈ വര്‍ഷമാദ്യം ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കായും 22കാരനായ താരം അരങ്ങേറിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ 2 മത്സരങ്ങളില്‍ നിന്നും 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. സിക്സുകള്‍ അനായാസമായി അടിച്ചെടുക്കാനുള്ള കഴിവാണ് ഫ്രേസറിനെ അപകടകാരിയാക്കുന്നത്. ലഖ്നൗവിനെതിരായ മത്സരത്തിലും ഫോറുകളേക്കാള്‍ സിക്സറുകളെയായിരുന്നു ഫ്രേസര്‍ റണ്‍സിനായി ആശ്രയിച്ചത്.