അനുബന്ധ വാര്‍ത്തകള്‍
- ആ റെക്കോർഡും ആർസിബിയുടെ കയ്യിൽ നിന്നും പോയെനെ, കോലിയും എബിഡിയും രക്ഷപ്പെട്ടത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ
- ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
- CSK vs GT : എതിരാളികൾ ഗുജറാത്ത്, ചെന്നൈയ്ക്ക് ഇന്ന് വിജയം നിർണായകം
- പ്ലേ ഓഫിൽ കയറുന്നതിനല്ല, കളിക്കുന്നത് ആത്മാഭിമാനം കാക്കാൻ, ഇനിയും ആരാധകരെ നിരാശപ്പെടുത്താനാകില്ല: കോലി
- PBKS: എന്തിനോ തിളക്കുന്ന സാമ്പാർ, തുടർച്ചയായ പത്താം തവണയും പ്ലേ ഓഫിൽ കയറാതെ പഞ്ചാബ് പുറത്ത്
ചെന്നൈയുടെ അത്താഴം മുടക്കി ഗുജറാത്ത്, വരാനിരിക്കുന്ന പോരാട്ടങ്ങൾ ആർസിബിക്കും രാജസ്ഥാനും എതിരെ രണ്ടിലും വിജയിച്ചില്ലെങ്കിൽ പുറത്ത്
CSK, IPL 24
ഇന്നലെ ഗുജറാത്തുമായി പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. 12 മത്സരങ്ങളില്‍ നിന്നും 12 പോയന്റുകളാണ് ചെന്നൈയ്ക്കുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള 2 മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ സീസണില്‍ ഉയിര്‍ത്തെഴുന്നേറ്റ ആര്‍സിബിയുമായും ശക്തരായ രാജസ്ഥാന്‍ റോയല്‍സുമായുമാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. ടീമിലെ പ്രധാന ബൗളര്‍മാരായ മതീഷ പതിരാനയും മുസ്തഫിസുറും തങ്ങളുടെ ടീമിലേക്ക് മടങ്ങിയതാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കിയത്. താരതമ്യേന മൂര്‍ച്ച കുറഞ്ഞ ഈ ബൗളിംഗ് നിരയുമായാണ് ചെന്നൈയ്ക്ക് അടുത്ത 2 മത്സരങ്ങളിലും കളിക്കേണ്ടി വരുക.
ബാറ്റിംഗില്‍ ശിവം ദുബെയും നിറം മങ്ങിയതോടെ നായകന്‍ റുതുരാജിന്റെ പ്രകടനമാകും ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ നിര്‍ണായകമാവുക. ഡാരില്‍ മികച്ച മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും റുതുരാജിനെ പോലെ ചെന്നൈയെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കാന്‍ ഈ ഇന്നിങ്ങ്‌സുകള്‍ കൊണ്ടായിട്ടില്ല. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റര്‍മാരും നിറം മങ്ങിയതോടെ അടുത്ത 2 മത്സരങ്ങളില്‍ വിജയിക്കുക എന്നത് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.