അനുബന്ധ വാര്‍ത്തകള്‍
- 'കപ്പ് എടുത്ത് വരൂ, എന്റെ കൂടെ ഒരു രാത്രി കിടക്കാം'; മെക്സിക്കന്‍ ഗോളിക്ക് കിടിലന്‍ ഓഫറുമായി നടി !
- അങ്ങനെ സംഭവിച്ചാല്‍ ബ്രസീലും തോല്‍ക്കും ! അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ഗതി വരുമോ എന്ന പേടിയില്‍ കാനറി ആരാധകര്‍
- സാവി - ഇനിയേസ്റ്റ സഖ്യത്തെ ഓർമിപ്പിച്ച് ഗാവി - പെഡ്രി കൂട്ടുക്കെട്ട്, കോസ്റ്റാറിക്കയ്ക്കെതിരെ പൂർത്തിയാക്കിയത് 152 പാസുകൾ
- ലോകം അവസാനിച്ചിട്ടില്ല, അർജൻ്റീന ശക്തമായി തിരിച്ചുവരും: പൂർണപിന്തുണയുമായി റാഫേൽ നദാൽ
- ഒന്നാം റാങ്കുകാർ ലോകകപ്പ് നേടിയ ചരിത്രമില്ല, കണക്ക് തിരുത്താൻ ബ്രസീലിനാകുമോ?
ആദ്യ പകുതിയില്‍ പതുങ്ങി, രണ്ടാം പകുതിയില്‍ കുതിച്ചു; സെര്‍ബിയയെ മുട്ടുകുത്തിച്ച് ബ്രസീല്‍
ജയത്തോടെ ജി ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി
ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനു ഇറങ്ങിയ ബ്രസീലിന് മിന്നും ജയം. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ വിശ്വരൂപം പുറത്തെടുത്തു. റിച്ചാര്ലിസണ് ബ്രസീലിന് ഇരട്ട ഗോള്‍ നേടി. 62, 73 മിനിറ്റുകളിലാണ് റിച്ചാര്‍ലിസണിന്റെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറന്നത്. ശക്തമായ പ്രതിരോധത്തിലൂന്നിയാണ് സെര്‍ബിയ തുടക്കം മുതല്‍ കളിച്ചത്. ബ്രസീലിന്റെ അവസരങ്ങളെയെല്ലാം തട്ടി തെറിപ്പിക്കാന്‍ സെര്‍ബിയന്‍ പ്രതിരോധനിരയ്ക്ക് സാധിച്ചു.
ജയത്തോടെ ജി ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സര്‍ലന്‍ഡ് ആണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.