അനുബന്ധ വാര്‍ത്തകള്‍
- ബ്രസീലിലെയും പോർചുഗലിലെയുമടക്കം നിരവധി ക്ലബുകൾ എനിക്ക് ഓഫർ നൽകി, ഞാൻ തെരെഞ്ഞെടുത്തത് സൗദിയിൽ കളിക്കാനാണ്
- യൂറോപ്പിലെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കിയ എനിക്ക് അവിടെ ഇനിയൊന്നും ചെയ്യാനില്ല : റൊണാൾഡൊ
- ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി, അൽ നസ്ർ ജേഴ്സിയിൽ ഇന്ന് അവതരിക്കും
- ആരാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, ചർച്ചകളിൽ റൊണാൾഡോയുടെ ശോഭ മങ്ങിയ വർഷം
- 2030ലെ ലോകകപ്പ് ക്യാമ്പയിനിൽ ഭാഗമാകണം, വർഷം 170 മില്ല്യൺ യൂറോ പ്രതിഫലം: ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ വീണ്ടും സൗദിയുടെ ഓഫർ
ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വിൻസൻ്റ് അബൂബക്കറിൻ്റെ കരാർ റദ്ദാക്കി അൽ നസ്ർ
പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കുന്നതിനായി കാമറൂൺ സ്ട്രൈക്കർ വിൻസെൻ്റ് അബുബക്കറിനെ ടീമിൽ നിന്നും പുറത്താക്കി സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ. സൗദി ലീഗിലെ നിയമപ്രകാരം ഒരു ടീമിൽ 8 വിദേശ താരങ്ങൾക്ക് മാത്രമെ അനുമതിയുള്ളു. ഈ സാഹചര്യത്തിലാണ് വിൻസെൻ്റ് അബുബക്കറിൻ്റെ കരാർ റദ്ദാക്കിയത്.
താരവുമായുള്ള കരാർ അവസാനിപ്പിച്ചെന്നും എല്ലാ സാമ്പത്തിക അവകാശങ്ങളും നൽകിയെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാധകൻ്റെ മൊബൈൽ ഫോൺ തകർത്ത സംഭവത്തിൽ വിലക്കുള്ള ക്രിസ്റ്റ്യാനോ ജനുവരി 22നാകും അൽ നസ്റിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങുക. നിലവിൽ ക്ലബിനൊപ്പം തന്നെയാണ് താരമുള്ളത്.